Thursday 2 July 2015

‘മരമുത്തശ്ശി മരമുത്തശ്ശി തണലു തരുന്നൊരു മുത്തശ്ശി....’

 .....മുത്തശ്ശിമരത്തില്‍ നിന്നും താഴെവീണത് ഒരു പഴുത്ത ഇലയായിരുന്നു..എന്തായിരിക്കും അതിന്റെ നിറം എന്ന ചോദ്യത്തിന് മഞ്ഞ,കാപ്പി എന്നിങ്ങനെയാണ് കുട്ടികള്‍ ഉത്തരം പറഞ്ഞത്...ക്ലാസ്സ്മുറിയുടെ അടുത്തുള്ള മരച്ചുവട്ടില്‍ വീണ ഇത്തരം ഇലകള്‍ കുട്ടികള്‍ കണ്ടിട്ടുണ്ട്....ഞാന്‍ പുറത്തുപോയി ജാതിമരത്തിന്റെ വലിയൊരു പച്ചിലയും മാവിന്റെ ഒരു പഴുത്തിലയും കാണിച്ച് കുട്ടികളോട് ചോദിച്ചു,“രണ്ടിലകളും തമ്മില്‍ എന്തെല്ലാം വ്യത്യാസങ്ങളുണ്ടെന്ന് നോട്ടില്‍ എഴുതാമോ?” ചില സൂചനകള്‍ കൂടി നല്‍കിയപ്പോള്‍ വലുപ്പം,ആക്യ് തി,നിറം,മിനുസം,മണം...എന്നിങ്ങനെയുള്ള വ്യത്യാസങ്ങള്‍  കുട്ടികള്‍ കണ്ടെത്തിയെഴുതി...ഇതിനിടയില്‍ ഇലകള്‍ തൊട്ടുനോക്കാനും,മണത്തുനോക്കാനും
 ഒക്കെയുള്ള അവസരങ്ങള്‍ കുട്ടികള്‍ക്ക് നല്‍കി...നിരീക്ഷണത്തിന്റെ വ്യത്യസ്തമായ തലങ്ങള്‍ കുട്ടികളെ ബോധ്യപ്പെടുത്താന്‍ ഇതുവഴി കഴിഞ്ഞു...എല്ലാ  സസ്യങ്ങളുടെയും ഇലകള്‍ ഒരുപോലെയല്ലെന്നും,പലകാര്യത്തിലും ഇലകള്‍ തമ്മില്‍  വ്യത്യാസങ്ങള്‍  ഉണ്ടെന്നും ഉള്ള നിഗമനത്തില്‍ എത്തിച്ചേരാന്‍ കുട്ടികള്‍ക്ക് പ്രയാസമുണ്ടായില്ല.....മുത്തശ്ശിമരം കുട്ടികള്‍ക്ക് പഠിപ്പിച്ച ഇലകള്‍കൊണ്ടുള്ള കളിപ്പാട്ടനിര്‍മ്മാണക്കളിയെക്കുറിച്ച് പറ ഞ്ഞപ്പോള്‍ തങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍
 കുട്ടികളും പങ്കുവെച്ചു.....അടുത്തദിവസം ഇലകള്‍കൊണ്ടുള്ള വ്യത്യസ്തമായ കളിപ്പാട്ടങ്ങള്‍ ഉണ്ടാക്കിക്കൊണ്ടാണ് എല്ലാ കുട്ടികളും ക്ലാസ്സില്‍ എത്തിയത്...എല്ലാം പ്രദര്‍ശിപ്പിച്ച് ലിസ്റ്റ് ചെയ്തു...ക്ലാസ്സില്‍ വെച്ചുതന്നെ ചിലവ ഉണ്ടാക്കി....നിര്‍മ്മാണ രീതികള്‍ ചര്‍ച്ച ചെയ്തു...ഓരോരുത്തരും കൊണ്ടുവന്ന കളിപ്പാ ട്ടങ്ങള്‍ എത്രവീതം?ആരാണു കൂടുതല്‍ ഉണ്ടാക്കിയത്?.......ഈ രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു നീങ്ങിയപ്പോള്‍ ഭാഷയും,ഗണിതവും,പരിസരപഠനവും,കല-പ്രവ്യ് ത്തിപരിചയപഠനവും എല്ലാം ചേര്‍ന്ന യഥാര്‍ഥ

ഉദ്ഗ്രഥിതപഠനം സാധ്യമാവുകയായിരുന്നു ഞങ്ങളുടെ കൊച്ചു ക്ലാസ്സ് മുറിയില്‍....തുടര്‍ന്നുവന്ന പ്രവര്‍ത്തനത്തില്‍ കടലാസ് പൂക്കള്‍ നിര്‍മ്മിക്കുന്ന കാര്യം സൂചിപ്പിച്ചപ്പോള്‍ ‘എന്റെ അമ്മയ്ക്കറിയാം’എന്ന് ചിലര്‍ പറഞ്ഞു...അമ്മമാര്‍ ഉണ്ടാക്കിക്കൊടുത്ത കടലാസ്പൂക്കള്‍ അടുത്തദിവസം ക്ലാസ്സില്‍ എത്തി...മരത്തിലും ഡിസ്പ്ലെ ബോര്‍ഡിലുമായി എല്ലാം ക്രമീകരിച്ചു......മുത്തശ്ശിമരം പറഞ്ഞുകൊടുത്ത കഥയുടെ ബാക്കി കുട്ടികള്‍ പൂരിപ്പിച്ചപ്പോള്‍ കഥാപൂരണത്തിനപ്പുറം മരം  നശിപ്പിക്കുന്നവര്‍ക്കെതിരായ സന്ദേശംകൂടി കുട്ടികളില്‍ എത്തുകയായിരുന്നു....അവസാനമായി മുത്തശ്ശിമരത്തെക്കുറിച്ചുള്ള പാട്ടിന്റെ വരികള്‍ കുട്ടികള്‍തന്നെ  കൂട്ടിച്ചേര്‍ത്തപ്പോള്‍ മരം കൊണ്ടുള്ള പ്രയോജനങ്ങള്‍ ഒന്നൊന്നായി വിവരിക്കാന്‍ കുട്ടികള്‍ക്കായി...                                                                                                                                                                                                         “മരമുത്തശ്ശി മരമുത്തശ്ശി                                                                                                                             നമ്മുടെ സ്വന്തം മുത്തശ്ശി                                                                                                                          തണലുതരുന്നൊരു മുത്തശ്ശി ,                                                                                                                    നമ്മുടെ സ്വന്തം മുത്തശ്ശി.”                                                                                                                         .........................                                                                                                                                           പഴം തരുന്നൊരു മുത്തശ്ശി,                                                                                                                       വിറകുതരുന്നൊരു മുത്തശ്ശി.                                                                                                                       ഉണ്ണിക്കുട്ടനു ഊഞ്ഞാല്‍ കെട്ടാന്‍                                                                                                             കൊമ്പു തരുന്നൊരു മുത്തശ്ശി....                                                                                                                                           .......
.ഇങ്ങനെ സുന്ദരമായ എത്രയെത്ര വരികള്‍!

No comments:

Post a Comment